Tuesday, December 8, 2020
റിഫ്ലക്റ്റീവ് ജേർണൽ-20
Monday, December 7, 2020
റിഫ്ലക്റ്റീവ് ജേർണൽ-19
Friday, December 4, 2020
റീഫ്ലക്റ്റീവ് ജേർണൽ -18
Wednesday, December 2, 2020
റീഫ്ലക്റ്റീവ് ജേർണൽ -17
റിഫ്ലക്റ്റീവ് ജേർണൽ-16
Monday, November 30, 2020
റിഫ്ലക്റ്റീവ് ജേർണൽ 15
Sunday, November 29, 2020
റിഫ്ലക്റ്റീവ് ജേർണൽ 14
Friday, November 27, 2020
റീഫ്ലക്റ്റീവ് ജേർണൽ -13
Thursday, November 26, 2020
റീഫ്ലക്റ്റീവ് ജേർണൽ -12
Tuesday, November 24, 2020
റീഫ്ലക്റ്റീവ് ജേർണൽ 11
റീഫ്ലക്റ്റീവ് ജേർണൽ 10
Monday, November 23, 2020
റീഫ്ലക്റ്റീവ് ജേർണൽ -9
Thursday, November 19, 2020
റീഫ്ലക്റ്റീവ് ജേർണൽ -8
റിഫ്ലക്റ്റീവ് ജേർണൽ 7
Wednesday, November 18, 2020
റീഫ്ലക്റ്റീവ് ജേർണൽ -6
Tuesday, November 17, 2020
റീഫ്ലക്റ്റീവ് ജേർണൽ -5
Monday, November 16, 2020
റിഫ്ലക്റ്റീവ് ജേർണൽ -4
Friday, November 13, 2020
റീഫ്ലക്റ്റീവ് ജേർണൽ
Thursday, November 12, 2020
റീഫ്ലക്റ്റീവ് ജേർണൽ
ക്ലാസ്സ് അവലോകനം 2
Wednesday, November 11, 2020
എന്റെ ക്ലാസ്സ് അവലോകനം
എന്റെ ക്ലാസ്സ് അവലോകനം -ഒന്നാം ദിവസം (11-11-2020)
ഇന്നത്തെ പിയർ ഗ്രൂപ്പ് ക്ലാസ് എട്ടരയ്ക്ക് തന്നെ ആരംഭിച്ചിരുന്നു. ദർശന ആയിരുന്നു ആദ്യത്തെ ക്ലാസ്സ് കൈകാര്യം ചെയ്തത്. രണ്ടാമത്തെ സെഷനിലാണ് ഞാൻ ക്ലാസ്സ് എടുത്തത്. 9 45 മുതൽ പത്തര വരെ ആയിരുന്നു എനിക്ക് അനുവദിച്ചിരുന്ന സമയം. ഞാൻ ഓർമ്മകൾക്കെന്തു സുഗന്ധം എന്ന എട്ടാം ക്ലാസിലെ ഏകകമാണ് എടുത്തത്. ആദ്യം തന്നെ കുട്ടികളോട് കുശലാന്വേഷണം നടത്തി. മുൻ ക്ലാസിൽ അധ്യാപിക പഠിപ്പിച്ച ഏകകത്തിലെത്തന്നെ പാഠമായിരുന്നു എനിക്ക് പഠിപ്പിക്കാനുണ്ടായിരുന്നത്. കുട്ടികളെ അവരുടെ ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോവുക എന്നതായിരുന്നു എന്റെ ദൗത്യം. ഓർമ്മകൾ എങ്ങനെ മാസ്മരികമാകുന്നു എന്നും. ഓർമകളുടെ സുഗന്ധം കുട്ടികളെ കൊണ്ട് അനുഭവിപ്പിക്കുക എന്നതുമായിരുന്നു എന്റെ ലക്ഷ്യം.കുട്ടികൾ അവരുടെ മനസ്സിനെ ആനന്ദത്തിൽ ആഴ്ത്തിയ ഓർമ്മകൾ മാത്രമായിരുന്നു പങ്കു വെച്ചത്. അതിനു ശേഷം ഓ. ൻ.വി കുറുപ്പിന്റെ 'പൂമകൾ വാഴുന്ന' എന്ന് തുടങ്ങുന്ന ചലച്ചിത്ര ഗാനം കേൾപ്പിച്ചു. ഓർമ്മകൾ മനസ്സിനു സന്തോഷം പകരുന്നവായും മറ്റു ചില ഓർമ്മകൾ മനസ്സിനെ വേദനിപ്പിക്കുന്നവയും ആണെന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പിന്നീട് ഏകകത്തിൽ നൽകിയിരിക്കുന്ന പ്രവേശകഗാനം കുട്ടികളെ കേൾപ്പിച്ചു കൊടുത്തു.പി.ഭാസ്കരന്റെ 'കരയുന്നു പുഴ ചിരിക്കുന്നു :എന്ന ചലച്ചിത്ര ഗാനത്തിലെ വരികൾ ആയിരുന്നു അത്. 'മറക്കാൻ പറയുവാൻ എന്തെളുപ്പം.മണ്ണിൽ പിറക്കാതിരിക്കലാണതിലെളുപ്പം' എന്ന കവി വാക്യത്തിന്റെ കാരണം ചർച്ചയ്ക്ക് വിഷയമാക്കി. കുട്ടികൾ നല്ല രീതിയിൽ പ്രതികരിച്ചു. ഓർമ്മകൾ മറവിക്ക് അതീതമായ ഒന്നാണെന്ന് ആ ചർച്ചയിലൂടെ കുട്ടികൾ വ്യക്തമാക്കി. അതിനുശേഷം എം ടി സുദേവൻ നായരുടെയുടെ കുപ്പായം എന്ന ഓർമ്മക്കുറിപ്പ് പരിചയപ്പെടുത്തുന്നതിന് മുൻപ് തന്നെ കാരൂർ നീലകണ്ഠപിള്ളയുടെ പിശാചിന്റെ കുപ്പായം എന്നാ ചെറുകഥ പരിചയപ്പെടുത്തിക്കൊടുത്തു. കഥയുടെ സാരാംശം കുട്ടികളെ കൊണ്ട് തന്നെ കണ്ടുപിടിപ്പിച്ചു. ഒപ്പം കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഗവൺമെന്റ് അഞ്ചേരി സ്കൂളിലെ കുട്ടികൾ ആവിഷ്കരിച്ച ദൈവത്തിന്റെ കുപ്പായം എന്ന പദ്ധതിയെക്കുറിച്ചും വ്യക്തമാക്കി. അതിനുശേഷം പാഠം വായിച്ചു കൊണ്ടുവരണമെന്ന് കുട്ടികളോട് പറഞ്ഞ് പത്തരയ്ക്ക് ക്ലാസ് അവസാനിപ്പിച്ചു.
നല്ല രീതിയിൽ കുട്ടികൾ പ്രതികരിച്ചത് കൊണ്ട് ക്ലാസ് സുഗമമായി കൊണ്ടുപോകാൻ സാധിച്ചു.
അതിന് ശേഷമുള്ള 10മിനിറ്റ് മറ്റു കുട്ടികൾ എന്റെ ക്ലാസ്സിനെ അവലോകനം ചെയ്തു കൊണ്ട് സംസാരിച്ചു. കഥ പറയുന്നതിന് അല്പം സമയം കൂടുതൽ എടുത്തുഎന്നും അത് അൽപ്പം കുറക്കാമായിരുന്നു എന്നും അവർ പറഞ്ഞു. വളരെ വ്യക്തമായി ആശയം അവർക്കു പറഞ്ഞ് കൊടുത്തു എന്ന് അവർ നിരീക്ഷിച്ചു പറഞ്ഞു.
Tuesday, September 29, 2020
ഊട്ടി -ബോട്ടാണിക്കൽ ഗാർഡൻ
വെർച്വൽ ടൂർ
നിലവിലുള്ള ഒരു സ്ഥലത്തിന്റെ ആവിഷ്കരമാണ് വെർച്വൽ ടൂറിലൂടെ സാധ്യമാകുന്നത്. നിശ്ചലദൃശ്യങ്ങളും വീഡിയോകളും ശബ്ദ -ഇഫക്ടുകളും സംഗീതവും വിവരണവും വാചകവും ഇന്ന് ഉപയോഗിച്ചിട്ടാണ് വെർച്വൽ ടൂർ നിർമ്മിക്കുന്നത്. ടെലി-ടൂറിസത്തെ ബാധിക്കുന്നതിനാൽ തൽസമയ ടെലിവിഷൻ ഉപയോഗിക്കുന്നതിൽ നിന്നും ഇത് വ്യത്യസ്തമാണ്. പനോരമയുടെ സഹായത്തോടെ ഫോട്ടോകളെ ഒരു ചങ്ങലപോലെ ക്രമീകരിക്കുന്നു. അതുകൊണ്ടുതന്നെ ഒരു ലൊക്കേഷന്റെ പൂർണ്ണ ചലന വീഡിയോയാണ് വെർച്ചൽ ടൂറിനായി സാധ്യമാകുന്നത്. അതുകൊണ്ടുതന്നെ ഒരു ലീനിയർ ടൂർ നൽകുന്ന അനുഭവത്തെ ക്കാൾ എന്തുകൊണ്ടും അനുഭവ യോഗ്യമായിട്ടുള്ളത് വെർച്ചൽ ടൂർ ആണ്. ഒരു വീഡിയോ ക്യാമറ ഉപയോഗിച്ച് ഒരു ലൊക്കേഷനിൽ നിന്നും നമ്മുടെ ഇഷ്ടാനുസരണം അടുത്ത് ലൊക്കേഷനിലേക്ക് നീങ്ങാൻ സാധിക്കുന്നു ഇത് നേരിട്ടുള്ള ഒരു കാഴ്ചാനുഭവം തന്നെ സൃഷ്ടിക്കുന്നു. 1994ലാണ് വെർച്വൽ ടൂർ എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത് സർവകലാശാലകളും റിയൽ എസ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി വ്യവസായങ്ങൾക്കും ധാരാളമായി വെർച്വൽ ടൂറുകൾ ഉപയോഗിക്കാറുണ്ട്. നിലവിൽ വിവിധ വ്യവസായങ്ങൾ അവരുടെ സേവനങ്ങളും ഉല്പന്നങ്ങളും വിപണനം ചെയ്യാൻ സഹായിക്കുന്നതിന് ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്നു omni ഡയറക്ഷൻ ക്യാമറകൾ കൂടാതെ ഇമേജ് സ്റ്റിച്ചിങ് ഉപയോഗിച്ചവർ ടൂറുകൾ ക്യാപ്റ്റർ ചെയ്യാൻ എന്ന് സാധിക്കും.
ബൊട്ടാണിക്കൽ ഗാർഡൻ ഊട്ടി
തമിഴ്നാട് സംസ്ഥാനത്തിലെ ഊട്ടിയിലാണ് ഈ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. 1847ൽ മാർക്വിസ് ആണ് 55 ഏക്കറിൽ പരന്നു കിടക്കുന്ന ഈ ഉദ്യാനം നിർമ്മിച്ചത്. ദോഡ്ഡ ബേട്ട കൊടുമുടിയുടെ താഴ്ന്ന ചെരുവിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിൽ തന്നെ വിരളമാണ് ചെടികൾ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് പുല്ലുകളും ചെടികളും വളരെ ശ്രദ്ധയോടെ പരിപാലിക്കപ്പെടുന്നു. കോർക്ക് മരങ്ങൾ കുരങ്ങനു കയറാനാവാത്ത മങ്കി പസിൽ മരം, 20 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ മരം, പേപ്പർ ബാർക്ക് മരം എന്നിവ ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. നന്നായി പരിപാലിക്കപ്പെടുന്ന ഒരു ഫേൺ ഹൗസ്, ഓർക്കിഡിന്റെ ശേഖരവും ഇവിടെയുണ്ട്. മെയ് മാസത്തിൽ നടക്കുന്ന പുഷ്പഫല സസ്യ പ്രദർശനം ലോകപ്രശസ്തമാണ് തമിഴ്നാട്ടിലെ ഫോർട്ടിക്കൾച്ചർ വിഭാഗമാണ് സംരക്ഷിക്കുന്നത്. ഇവിടുത്തെ മറ്റൊരാകർഷണം മെഴുകു കൊണ്ടുള്ള മ്യൂസിയം ആണ്.
വെർച്വൽ ടൂറിനായി ഞാൻ ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡൻ തെരഞ്ഞെടുക്കാനുള്ള പ്രധാനകാരണം കോ വിഡ് കാലത്തെ വിലക്കിൽ നിന്നുള്ള മോചനത്തിന് വേണ്ടിയാണ്. പ്രകൃതി എന്നും മനസ്സിന് കുളിർമയും സന്തോഷവും പകരുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ എന്തുകൊണ്ടും പോകേണ്ടതായ ഒരു സ്ഥലം തന്നെയാണ് ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡൻ.
യാത്രയുടെ ഉദ്ദേശ്യം
മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ് ഈ യാത്രയുടെ പ്രധാന ഉദ്ദേശ്യം. പ്രകൃതിയുടെ പച്ചപ്പ് എന്നും മനസ്സികോല്ലാസത്തിനു അനുയോജ്യമായതാണ്. മനസിനെ ഉന്മേഷമാക്കുന്നതിനോടൊപ്പം അവ നമ്മെ കൂടുതൽ പ്രവർത്തന നിരതരാക്കാനും സഹായിക്കുന്നു. തിരക്കുകളുടെ ലോകത്തു നിന്ന് അൽപനേരം മനസിന് ആശ്വസം നൽകുന്നത് , നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തോടൊപ്പം തന്നെ തലച്ചോറിന്റെ പ്രവർത്തനത്തെയും കൂടുതൽ സജ്ജമാക്കുന്നു, ഇത് മനസിനേയും ആരോഗ്യത്തേയും സംരക്ഷിക്കുന്നു. വൈവിധ്യമർന്ന കാഴ്ചയുടെ ഒരു വലിയ ശേഖരമാണ് ബോട്ടാണിക്കൽ ഗാർഡൻ, പുതിയ സസ്യങ്ങളെ പരിചയപെടുവാനും, അതിന്റെ സവിശേഷതകൾ മനസിലാക്കുവാനും ഇത് സഹായിക്കുന്നു. ഇത് മാനസിക വൈജ്ഞാനിക ശേഷികളെ വർദ്ധിപ്പിക്കുന്നു.
യാത്രനുഭവം
30 ലക്ഷം കാഴ്ചക്കാർ ആണ് ഓരോ വർഷവും ഇവിടെ വരുന്നത് എന്നാൽ കൊവിഡ് കാലത്തോടു കൂടി ഇവിടുത്തെ കാഴ്ചക്കാരുടെ പ്രവേശനത്തെ പൂർണമായും നിരോധിച്ചിരിക്കുകയാണ്. എന്നാൽ ഈ വെർച്വൽ അനുഭവം പൂർണ്ണമായും നേരിട്ടുള്ള കാഴ്ച്ചയുടെ അനുഭവം തന്നെയാണ് കാഴ്ചവെക്കുന്നത്. പ്രവേശന കവാടത്തിനോട് ചേർന്ന് വ്യത്യസ്തങ്ങളായ പൂച്ചെടികൾ കൊണ്ട് അതിമനോഹരമായ രൂപത്തിൽ ഒരു വലിയ പൂവിന്റെ ആകൃതിയിൽ ചെടികളെ ക്രമീകരിച്ചിരിക്കുന്നത് കാണാം. അവിടുന്ന് നേരെ പോയാൽ ഫേർൺ ഹൗസ് ആണ് കാണാൻ സാധിക്കുന്നത്,.1995ൽ ആണ് ഇത് നിർമിച്ചത്. അവിടെ ഏകദേശം 127 സ്പീഷ്യസിലുള്ള ചെടികളാണ് ക്രമീകരിച്ചിരിക്കുന്നത് വളരെ മനോഹരമാണ് ഈ കാഴ്ച. അവിടെ നിന്ന് പുറത്ത് കടന്നാൽ വളരെ മനോഹരമായി പൂച്ചെടികളെ ക്രമീകരിച്ചിരിക്കുന്ന മറ്റൊരു സ്ഥലം കാണാം. അവിടെനിന്നും കടന്ന് ഗ്ലാസ് ഹൗസിലേക്ക് ആണ് പിന്നീട് പോയത്. 1912 ലാണ് ഇത് സ്ഥാപിച്ചത്. ഇരുന്നൂറിലധികം സ്പീഷീസിൽ ഉള്ള ചെടികൾ ആണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ഗ്ലാസ് ഓഫ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ഗ്ലാസ് തന്നെയാണ്.
പഠനപരമായ നേട്ടങ്ങൾ
മലയാളത്തിലെ യുവ സാഹിത്യകാരന്മാരിൽ പ്രമുഖനായ സുസ്മേഷ് ചന്ത്രോത്തിനന്റെ കഥയാണ് ഹരിതമോഹനം. പച്ചപ്പു നിറഞ്ഞ ഒരു ഭൂമിയെ വീണ്ടെടുക്കുന്നതിനെ കുറിച്ചുള്ള വിചാരപ്പെടുത്തലുകൾആണ് കഥയുടെ അന്തർധാര. ഒപ്പം പാരിസ്ഥിതിക വിനാശങ്ങൾ ക്കുള്ള പരിഹാരവും ഈ കഥയിൽ പറയുന്നുണ്ട്. ഈ കഥയിലെ പ്രധാന കഥാപാത്രം ആണ് അരവിന്ദാക്ഷൻ. തന്റെ മനസ്സിൽ മാത്രം പച്ചപ്പ് സൂക്ഷിക്കുന്ന അരവിന്ദാക്ഷൻ നഗരത്തിലെ ഫ്ലാറ്റിലാണ് ജീവിക്കുന്നത്. ചെടികളോട് ഉള്ള അമിതമായ ആഗ്രഹം കാരണം അദ്ദേഹംതന്റെ ഫ്ലാറ്റിൽ ചെറിയ പൂച്ചെടി കളോടൊപ്പം മരത്തൈകളും നട്ടുപിടിപ്പിക്കാൻ തുടങ്ങി. ഈ ചെടികളിൽ തൂക്കിയിട്ടിരിക്കുന്ന ബോർഡുകളിൽ ആ ചെടികളെക്കുറിച്ച് ചെറിയ വിവരണം കൂടി അദ്ദേഹം നൽകിയിരുന്നു. അതിൽ ശാസ്ത്രീയനാമവും സ്പീഷ്യസും ഉൾപെടുത്തിയിരുന്നു. ലോക ജനസംഖ്യ കൂടുതൽ നഗരവൽക്കരിക്കപ്പെട്ടപ്പൊൾ വ്യവസായിക രാജ്യങ്ങളുടെ പ്രധാന സാംസ്കാരിക വിഭവങ്ങളിലൊന്നായ ബൊട്ടാണിക്കൽ ഗാർഡനുകൾ, പ്രകൃതിദത്ത പരിസ്ഥിതിയുടെ അനുഭവം നഗരവാസികൾക്ക് വാഗ്ദാനം നൽകി. ഇത് എത്രയോ അരവിന്ദാക്ഷന്മാരെ ആണ് വർഷം തോറും തൃപ്തി പെടുത്തുന്നത്. നഗരവൽകരണത്തിന്റെയും മാനസിക അസംതൃപ്തി കളിൽനിന്നും അരക്ഷിതാവസ്ഥകളിൽനിന്നും മോചനം നൽകുവാൻ വേണ്ടിയുള്ള ഒരിടം കൂടിയാണ്.
വെർച്വൽ ടൂർ ലിങ്ക് http://dbpro.in/Botanical_Garden/Botanical_Garden_V02/
Friday, September 18, 2020
ആതി - നോവൽ വായന
Tuesday, July 28, 2020
''ആ വാഴവെട്ട്'' -പൊൻകുന്നം വർക്കി (മഞ്ജു. സി)
മുൻ പഠനാനുഭവങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ടാണ് അധ്യാപിക ക്ലാസ് തുടങ്ങിയത്. ഒപ്പം മുൻപ് നൽകിയ പഠന പ്രവർത്തനങ്ങളും അവയുടെ വിശദീകരണവും പറഞ്ഞു നൽകി. കഥയിലെ പ്രധാന കഥാപാത്രങ്ങളെയും പ്രയോഗങ്ങളെയും കുറിച്ച് പറഞ്ഞു. അവയിൽ പ്രധാനപ്പെട്ടവയാണ് ചന്ദ്രൻ ഓളം മുഴുപ്പുള്ള ചേന, വിയർപ്പ് ചോല, കഞ്ഞി വെള്ളത്തോളം പോന്ന സൂപ്പ് എന്നിവ. കഥ ആരംഭിക്കുന്നത് ഒരു പഴഞ്ചൊല്ലിനോട് കൂടിയാണ് ആ പഴഞ്ചൊല്ല് വിശദീകരിക്കുന്നു. മലയാളമാസം പരിചയപ്പെടുത്തുന്നു.
പഠനപ്രവർത്തനം 1
കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ ശേഖരിക്കുക.
മാർക്കോസ് ചേട്ടനെ കുട്ടികൾക്ക് വ്യക്തമായി മനസ്സിലാക്കുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ രൂപ സവിശേഷതകളെ വെച്ച് ഒരു പദസൂര്യൻ നിർമ്മിച്ച് കാണിച്ചു. ഈ കഥയോട് സാദൃശ്യം വരുന്ന തകഴിയുടെ 'കൃഷിക്കാരൻ 'എന്ന കഥയെ പരിചയപ്പെടുത്തി. ഇതിനോടൊപ്പം തന്നെ രണ്ടു കഥകളെയും താരതമ്യപ്പെടുത്തി പറഞ്ഞു. ഈ രണ്ടു കഥകളിൽ കൂടി മനസ്സിലാക്കാൻ സാധിക്കുന്നത് കൃഷിക്കാരൻ അവന്റെ ആത്മസംതൃപ്തി വേണ്ടിയാണ് കൃഷി ചെയ്യുന്നത്. കഥയിലെ കഥാപാത്രങ്ങൾ സത്യത്തിനും ധർമ്മത്തിനും വേണ്ടിയാണ് ജീവിക്കുന്നത് എന്നും വ്യക്തമാക്കുന്നു.
പഠനപ്രവർത്തനം 2
'ആ വാഴവെട്ട്', 'കൃഷിക്കാരൻ' എന്നീ കഥളിലെ കൃഷിക്കാരെ താരതമ്യം ചെയ്തു ആധുനിക കർഷകൻ എങ്ങനെയാണ് കൃഷിയെ സമീപിക്കുന്നതെന്ന് ഒരു കുറിപ്പ് തയ്യാറാക്കുക?
വൈലോപ്പിള്ളിയുടെ 'പടയാളികൾ' 'കൈപ്പവല്ലരി 'തുടങ്ങിയ കവിതകളിൽ കൂടി അവയിൽ കൃഷിക്കാരനെ എങ്ങനെയാണ് ആവിഷ്കരിക്കുന്നത് എന്നുകൂടി അധ്യാപിക വ്യക്തമാക്കി പറഞ്ഞു നൽകുന്നുണ്ട്.
പഠനപ്രവർത്തനം -3
പാഠഭാഗം കൂടുതൽ വായിച്ച് വിശദീകരണക്ഷമമായ വാക്കുകൾ കണ്ടെത്തുക.
(24- 7- 2020)
ചില സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് സാർ രാത്രി 8 മണിക്കാണ് ക്ലാസ് എടുത്തത്. ഇന്ന് പോർട്ട്ഫോളിയോ എന്താണെന്ന് സാർ പറഞ്ഞു തന്നു. എവിഡൻസ് ബേസ്ഡ് ഇവാലുവേഷൻ ആണ് പോർട്ട്ഫോളിയോ കൊണ്ട് ഉദ്ദേശിക്കുന്നത്. കൃത്യമായ ഒരു മൂല്യനിർണയ ഉപാധിയാണിത്. അതിനുശേഷം പഠന തെളിവ് എന്താണെന്ന് ഞങ്ങളോട് ചോദിച്ചു. വാചികമൊ ലിഖിതമൊ ആയ കുട്ടികളുടെ പഠന പ്രക്രിയ ആണ് പഠന തെളിവ് എന്ന് സർ വ്യക്തമാക്കുകയും ഞങ്ങൾ ഓരോരുത്തർക്കും ചെയ്യേണ്ട സെമിനാർ ടോപ്പിക്ക് കളും വേർതിരിച്ചു തന്നു. കൃത്യം ഒൻപതു മണിക്ക് തന്നെ ക്ലാസ് അവസാനിപ്പിച്ചു
ഓപ്ഷണൽ ക്ലാസ്സ് നിരീക്ഷണം
(27- 7 -2020)
10.45 മുതൽ 11.45 വരെ ആയിരുന്നു ക്ലാസ്സ്. ഗൂഗിൾ ക്ലാസ് റൂമിനെ കുറിച്ചും അതിന്റെ ഗുണത്തെ കുറിച്ചും ഞങ്ങൾക്ക് പറഞ്ഞു തന്നു. ഒപ്പം അത് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നും ഞങ്ങൾക്ക് മനസ്സിലാക്കി തന്നു. കൂടാതെ ഗൂഗിൾ ക്ലാസ് റൂമിൽ ഞങ്ങൾ ചെയ്തുതീർക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ഞങ്ങളെ ഓർമിപ്പിക്കുകയും ചെയ്തു. അതിനുശേഷം ലെസ്സൺപ്ലാൻ ഡിസ്കഷൻ ആയിരുന്നു. ഒരു ഗ്രൂപ്പിന്റെ ലെസ്സൺപ്ലാൻ സാർ വിശദമായി പരിശോധിക്കുകയും അതിന്റെ പോരായ്മകൾ മനസ്സിലാക്കി തരുകയും ചെയ്തു. ശേഷം കൃത്യം 11. 45 കൂടി ക്ലാസ്സ് അവസാനിപ്പിച്ചു.
Wednesday, July 22, 2020
(മഞ്ജു സി)
അടിസ്ഥാന പാഠാവലി പാഠം 2
പിന്നെയും പൂക്കുമീ ചില്ലകൾ 'ആ വാഴവെട്ട് '--പൊൻകുന്നം വർക്കി
മുൻ ക്ലാസ്സുകളിൽ പഠിപ്പിച്ച വിജയലക്ഷ്മിയുടെ 'പുതുവർഷം' എന്ന കവിത ഓർമ്മിപ്പിച്ചു കൊണ്ടാണ് അധ്യാപിക ഈ ക്ലാസ് ആരംഭിച്ചത്. സമകാലിക അവസ്ഥകളെ കുറിച്ചും, ലോക്ക് ഡൗൺ കാലത്തെ കുറിച്ചും പറയുന്നതിനോടൊപ്പം, കുറ്റിപ്പുറത്ത് കേശവൻ നായരുടെ 'നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം 'എന്ന വരികളിലൂടെ അധ്യാപക നാട്ടിൻപുറ നന്മകളെയും കൃഷിയെയും ഓർമ്മപ്പെടുത്തി. കൃഷിയുടെ ആവശ്യകതയേയും കൃഷി ചെയ്യാൻ വേണ്ട പ്രോത്സാഹനവും കുട്ടികൾക്ക് നൽകി.
'പിന്നെയും പൂക്കുമീ ചില്ലകൾ 'എന്ന ഏകകത്തിലെ പൊൻകുന്നം വർക്കിയുടെ 'ആ വാഴ വെട്ട് 'എന്ന കഥ മണ്ണിനെ സ്നേഹിക്കുന്ന അധ്വാനിയായ ഒരു കർഷകന്റെ ജീവിത പ്രശ്നങ്ങളെ കുറിച്ചാണ് പറയുന്നത്. കഥയിലേക്ക് കടക്കുന്നതിനു മുൻപ് തന്നെ നമ്മുടെ കാർഷിക സംസ്കാരത്തെ കുറിച്ച് കൂടി ബോധ്യം നൽകുന്നുണ്ട്. കൂടാതെ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 'വാഴക്കുല'എന്ന ജീവ സ്പർശിയായ കവിതയെ കൂടി പരിചയപെടുത്തുന്നു.
പഠനപ്രവർത്തനം 1
കഥാ വായന
കഥാ വായനയ്ക്കു വേണ്ട നിർദ്ദേശങ്ങൾ നൽകാൻ അധ്യാപിക പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്
ഭാവാത്മകത, ആശയവ്യക്തത, ഉചിതമായ നിർത്തലുകൾ, ശബ്ദവിന്യാസം, അക്ഷരസ്ഫുടത എന്നിവയാണവ.
കൂടാതെ ആഴത്തിലുള്ള വായനക്കുവേണ്ടി കഥയുടെ കാലഘട്ടം, കാർഷിക സംസ്ക്കാരം, സാമൂഹിക അവസ്ഥ, കർഷകരുടെ നിഷ്കളങ്കത, കഥയുടെ അവതരണരീതി, ഭാഷാപരമായ സവിശേഷതകൾ, ഭാവിയെക്കുറിച്ചുള്ള പ്രത്യാശ, പ്രതിഷേധത്തിന്റെ സ്വരം ഇത്രയും കാര്യങ്ങൾ കണ്ടെത്തണം. അവയിൽ വിശദാംശം ആവശ്യമുള്ളവ രേഖപ്പെടുത്തുക.
പഠനപ്രവർത്തനം 2
കഥയിലെ മറ്റു കഥാപാത്രങ്ങളെ കണ്ടെത്തുക.
ഈ ക്ലാസ്സിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. അധ്യാപികയുടെ ക്ലാസ് എടുക്കുന്നതിനുള്ള പ്രസന്ന തന്നെയാണ്.
ഇന്ന് 11 മണിയോട് കൂടിയാണ് ക്ലാസ് ആരംഭിച്ചത്. മൂല്യനിർണയത്തിലെ മാർക്കിങ് സമ്പ്രദായത്തെക്കുറിച്ചും ഗ്രേഡിങ് സമ്പ്രദായത്തെക്കുറിച്ചുമാണ് ഇന്ന് സാർ ഞങ്ങൾക്ക് ക്ലാസെടുത്തു തന്നത്. മാർക്കിംഗ് സമ്പ്രദായത്തിന്റെ പോരായ്മകളും ഒപ്പം ഗ്രേഡിങ് സമ്പ്രദായത്തിലേക്ക് പരിവർത്തനം നടത്താൻ ഉണ്ടായ കാരണങ്ങളും സാർ വ്യക്തമാക്കി. വിവിധതരം ഗ്രേഡിങ്ങുകളേ കുറിച്ചും പറഞ്ഞു തന്നു. 12 മണിയോടുകൂടി തന്നെ ക്ലാസ് അവസാനിപ്പിക്കാനും സാധിച്ചു.
Thursday, July 16, 2020
( ഡോക്ടർ ജോസ് തങ്കച്ചൻ)
മുൻപ് പഠിപ്പിച്ച കാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ടാണ് ക്ലാസ് ആരംഭിക്കുന്നത്. 'പുതുവർഷം' എന്ന കവിതയുടെ അവസാനത്തെ ക്ലാസ് ആയിരുന്നു ഇത്. യൗവനകാലത്ത് അസംതൃപ്തിയും ജീവിതാനന്ദ ലഹരിയും നുണയുന്ന കാലമാണ്. കവിയത്രിക്കുണ്ടായ മാറ്റത്തോടൊപ്പംതന്നെ നാടിനുണ്ടായ മാറ്റ്ത്തെയും നിരീക്ഷിക്കുന്നു. ഓണവും ഓണപൂവും ഇന്ന് നാട് മറന്നിരിക്കുന്നു. ഒപ്പം കാലത്തിന്റെ മാറ്റത്തെ ഖിന്നയായി കവയത്രി നോക്കിക്കാണുകയാണ്.
അധ്യാപകൻ ഇന്നത്തെ കുട്ടികൾക്ക് അന്യമായ ഒരു പഴയകാലത്തെ പരിചയപ്പെടുത്തുന്നു. കൂടാതെ കാലത്തിനുണ്ടായ മാറ്റങ്ങൾ വളരെ ഹൃദ്യമായി കുട്ടികളിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നു.
പഠനപ്രവർത്തനം 1
മലയാളിയുടെ മാറിയ ഓണ സങ്കൽപം എന്ന വിഷയത്തെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
'കൊടി ചുരുക്കി' എന്ന പ്രയോഗം കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു. മാറ്റങ്ങൾക്കു നടുവിൽ നിൽക്കുമ്പോഴും അമ്മയെന്ന വെളിച്ചമാണ് കവയിത്രിയെ നയിക്കുന്നത്.
അമ്മയുടെ മാഹാത്മ്യം പറയുന്ന മറ്റ് കവിതകൾ കൂടി അധ്യാപകൻ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്.
ഡി വിനയചന്ദ്രൻ 'വീട്ടിലേക്കുള്ള വഴി'
"അമ്മയില്ലാത്തവർക്ക് ഏതു വീട്
ഇല്ല വീട് എങ്ങെങ്ങുമേ വീട്"
സെബാസ്റ്റ്യൻ 'പാട്ട് കെട്ടിയ കുട്ട'
'പാടുമായിരുന്നു അമ്മ
ഉള്ളിയുടെയും വിറകിന്റെയും കഞ്ഞി യുടെയും
മണങ്ങൾക്കിടയിലൂടെ"
അമ്മ എന്ന സങ്കൽപ്പത്തെ ഉയർത്തിക്കാണിക്കുന്ന കവയത്രിയ്ക്ക് ജീവിത വെളിച്ചമാണ് അമ്മ.
പിന്നീട് അധ്യാപകൻ ശീർഷകത്തിൽ ഔചിത്യം ചർച്ച ചെയ്യുന്നു
പഠനപ്രവർത്തനം 2
ജീവിതത്തിലുടനീളം അമ്മ ഒരു പ്രത്യാശയായി മാറുന്നു ഈ പ്രസ്താവനയിലെ ആശയത്തെ പാഠഭാഗവുമായി ബന്ധിപ്പിച്ച് വിശകലന കുറിപ്പ് തയ്യാറാക്കുക
കവിത ആഴത്തിൽ കുട്ടികൾക്ക് മനസ്സിലാക്കുന്നതിന് വേണ്ടി കുട്ടിക്കാലത്തെയും കൗമാരകാലത്തെ യും യൗവനത്തെയും ദേശത്തിന്റെ മാറ്റത്തെയും കുറിക്കുന്ന വാക്കുകളും പ്രയോഗങ്ങളും പ്രത്യേകം പ്രത്യേകം കണ്ടെത്തുന്നു. ശേഷം കവയത്രിയെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു
പഠനപ്രവർത്തനം 3
'പുതുവർഷം 'എന്ന കവിതയ്ക്ക് ഒരു ആസ്വാദന കുറിപ്പ് തയ്യാറാക്കുക
ആസ്വാദന കുറിപ്പ് തയ്യാറാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടി അധ്യാപകൻ കുട്ടികൾക്ക് പറഞ്ഞു നൽകുന്നുണ്ട് അവ,
കവിതയിലെ ആശയങ്ങൾ, വിശേഷണങ്ങൾ, സവിശേഷ പ്രയോഗങ്ങൾ, തലക്കെട്ടിന് ഔചിത്യം, ഉചിതമായ ഭാഷ, സ്വന്തം നിരീക്ഷണങ്ങൾ, സമകാലികപ്രസക്തി, രചയിതാവ്
കവിതയുടെ വിശദമായ പഠനത്തിൽ കൂടി കവിതയുടെ വ്യത്യസ്ത സ്ഥലങ്ങളിൽ കൂടി കുട്ടികളെ കൊണ്ടുപോകുവാൻ അധ്യാപകന് കഴിഞ്ഞു. ഈ മൂന്ന് ക്ലാസ്സുകളും അവലോകനത്തിൽ കൂടി കുട്ടികൾക്ക് മുന്നിൽ പ്രത്യാശയുടെ പ്രകാശം വിതറുന്ന ഈ അധ്യാപകൻ സാധിച്ചു എന്ന് കാണാൻ കഴിയും
Wednesday, July 15, 2020
ഇന്ന് 10 40- ഓട് കൂടിയാണ് ക്ലാസ് ആരംഭിച്ചത്. സാങ്കേതികമായ പ്രശ്നങ്ങളാൽ പകുതിയിൽ കൂടുതൽ കുട്ടികൾക്കും കൃത്യസമയത്തുതന്നെ ക്ലാസിന് ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് സാറ് ഞങ്ങൾ ചെയ്യേണ്ട പ്രാക്ടിക്കൽ വർക്കുകളെ കുറിച്ചാണ് പ്രധാനമായും പറഞ്ഞു തന്നത്. അവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന രണ്ട് വാക്കുകളായിരുന്നു ഇന്നവേറ്റീവ് വർക്കും റീഡിങ് ആൻഡ് റിഫ്ലക്ഷനും. ഞങ്ങൾ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു പ്രവർത്തനമായിരുന്നു ഇന്നവേറ്റീവ് വർക്ക് എന്ന് പറയുന്നത്. പേര് പോലെ തന്നെ ഏറ്റവും പുതുമ പുലർത്തുന്നതും, ഞങ്ങളുടെ സർഗ്ഗാത്മക നിറഞ്ഞ പ്രവർത്തനും ആയിരിക്കണമെന്നും സാർ പ്രത്യേകം പറഞ്ഞു. അതിനുവേണ്ട വിഷയം തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഞങ്ങൾക്ക് രണ്ടാഴ്ച സമയവും സാർ നൽകി. കൂടാതെ അതിനെക്കുറിച്ച് ഒരു വിശദമായ വിവരണം കൂടി സാറും തന്നു. ഒപ്പം ഞങ്ങൾക്കൊരു മാതൃക കൂടി തരാമെന്നും പറഞ്ഞു.
ഇന്ന് എം ടി വാസുദേവൻ നായരുടെ ജന്മദിനം ആയിരുന്നതുകൊണ്ട് എം ടി യുടെ കൃതികൾ പരിചയപ്പെടുത്തിക്കൊണ്ട് ഒരു സെമിനാർ അവതരിപ്പിക്കണമെന്ന് പറഞ്ഞു. അതിനുവേണ്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്ലാസിലെ ഒരു കുട്ടിയെ തന്നെ ചുമതലപ്പെടുത്തി. കൂടാതെ ഡിസ്കഷന് വേണ്ടി അരമണിക്കൂർ സമയം ഞങ്ങൾക്ക് നൽകി. സെമിനാറിലെ സംഘടന പ്രവർത്തനങ്ങളും അവതരണത്തെ കുറിച്ചും പൂർണ്ണമായും ഞങ്ങൾക്ക് സാർ വിട്ടു നൽകിയിരുന്നു.
Tuesday, July 14, 2020
ഓപ്ഷണൽ രണ്ടാം ക്ലാസിൽ, രണ്ടാമത്തെ സെമസ്റ്ററിൽ തീർക്കാനുള്ള ഭാഗങ്ങളെ കുറിച്ചും റീഡിങ് ആൻഡ് റിഫ്ലക്ഷൻ പ്രവർത്തനങ്ങളെക്കുറിച്ചും അത് സബ്മിറ്റ് ചെയ്യുന്നതിനെക്കുറിച്ചും അതിന് വേണ്ട മാനദണ്ഡങ്ങളെ കുറിച്ചും സാർ പറഞ്ഞു തന്നു.
ഓപ്ഷണൽ ക്ലാസ് 3
മുൻ ദിവസങ്ങളിൽ ചെയ്ത പഠന പ്രവർത്തനങ്ങളെ കുറിച്ച് ഞങ്ങളോട് ചോദിക്കുകയും ഒപ്പം ലെസ്സൺ പ്ലാൻ തയ്യാറാക്കുന്നതിനെക്കുറിച്ചും ഞങ്ങൾക്ക് പറഞ്ഞു തന്നു. കൂടാതെ റീഡിങ് ആൻഡ് റിഫ്ലക്ഷന് ഈ വെട്ടം ഞങ്ങൾക്ക് തന്നെ പുസ്തകങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം സാർ നൽകി. മറ്റു ക്ലാസുകളെ അപേക്ഷിച്ച് ഞങ്ങളെ ഓരോരുത്തരെയും ക്ലാസിൽ പങ്കെടുപ്പിക്കുന്നതിന് സാർ പ്രത്യേകം ശ്രദ്ധിച്ചു.
ജൂലൈ 7 നുള്ള ക്ലാസിന് സെക്കൻഡ് സെമസ്റ്റർ എക്സമിനെ കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് സാർ പങ്കുവെച്ചത്.
ജൂലൈ 9ന് തേർഡ് സെമസ്റ്റർ, മൂല്യനിർണയത്തിനെയും മാപനത്തിനെയും കുറിച്ചുള്ള വിശദമായ ഒരു ക്ലാസ് തന്നെ സാർ എടുത്തു തന്നു. കൂടാതെ നിരന്തരവും സമഗ്രവുമായ മൂല്യനിർണയത്തിനെക്കുറിച്ചും പഴയകാല മൂല്യനിർണയ രീതികളെക്കുറിച്ചും, സംരചന മൂല്യനിർണയം, ആത്യന്തിക മൂല്യനിർണയം എന്നിവയെക്കുറിച്ചും സാർ പറഞ്ഞു തന്നു.
(ഡോക്ടർ ജോസ് തങ്കച്ചൻ)ക്ലാസ്സ് 8
'പുതുവർഷം 'എന്ന കവിതയുടെ തുടർച്ചയായിരുന്നു ഈ ക്ലാസ്സ്. അധ്യാപകൻ നേരത്തെ പഠിപ്പിച്ചത് വീണ്ടും ഓർമിപ്പിക്കുന്നു. മുൻ ക്ലാസ്സിൽ നൽകിയ പാഠ പ്രവർത്തനത്തിനെ ഓർമിപ്പിച്ചുകൊണ്ട് ചിത്ര വായനയിലേക്ക് കടക്കുന്നു. ചിത്രത്തിൽ കാണുന്നത് എന്തൊക്കെയെന്ന് കുട്ടികളുമായി പങ്കുവയ്ക്കുന്നു. കവിത വീണ്ടും വായിച്ചു കൊണ്ട്, കവിത കേട്ടപ്പോൾ മനസ്സിൽ ഉണ്ടായ കാര്യങ്ങൾ എന്തൊക്കെയെന്ന് കുട്ടികളോട് ആരായിരുന്നു. ഒപ്പം കുട്ടികളോട് ഇഷ്ടപ്പെട്ട വരികൾ ഏതൊക്കെയെന്ന് പങ്കുവെയ്ക്കുവാനും പറയുന്നു. കവിതയിൽ കവയത്രി പോയകാലത്തെ ആണ് ഓർമിപ്പിക്കുന്നത്. പാഠഭാഗത്തിലെ വരിയായ് 'പുസ്തക സഞ്ചിയിൽ കൊച്ചു നെല്ലിക്കയും പച്ചപ്പുളി മുളപ്പിച്ച കാലം 'എന്ന വരിയിലെ കൊച്ചു നെല്ലിക്കയെ കുറിച്ച് പറയുമ്പോൾ അദ്ധ്യാപകൻ സമാനമായ മറ്റൊരു കവിതയിലേക്ക് കടക്കുന്നു. ഒ എൻ വി കുറുപ്പിന്റെ' മോഹം 'എന്ന കവിതയായിരുന്നു അത്. ഒപ്പം കവിതയെ ഓരോ ഭാഗങ്ങളായി തിരിച്ച് അതിന്റെ ആശയങ്ങൾ കുട്ടികളുമായി പങ്കുവെക്കുന്നു.
പാഠപ്രവർത്തനം- 1
'ആരോടുമില്ല വഴക്കിന് പുഞ്ചിരി
ച്ചരോടും കൂടി നടന്ന കാലം'-
കുട്ടിക്കാലത്തെ കുറിച്ച് കവയത്രി ഓർമിക്കുന്നത് ഇങ്ങനെയാണ്. നിങ്ങളുടെ കുട്ടിക്കാലത്തെ കുറിച്ച് ഓർമ്മ കുറിപ്പ് തയ്യാറാക്കുക?
ഓർമ്മ കുറുപ്പിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് കൂടി കുട്ടികൾക്ക് പറഞ്ഞു നൽകുന്നുണ്ട്. * അവ അനുഭവ തീവ്രത *വൈകാരിക അംശം *അവതരണരീതി *ഉചിതമായ ഭാഷ എന്നിവ ചേർന്നതായിരിക്കണം
പാഠപ്രവർത്തനം- 2
കവിതയിലെ ഇഷ്ടപ്പെട്ട വരികൾ എന്തൊക്കെയാണ് ആ വരികൾ ഇഷ്ടപ്പെടാനുള്ള കാരണവും രേഖപ്പെടുത്തുവാൻ പറയുന്നു.
ഇന്നത്തെ കുട്ടികൾക്ക് അന്യമായ പഴയ തലമുറയുടെ ബാല്യകാല അനുഭവങ്ങളെ അതേ തീവ്രതയോടെ കൂടി കുട്ടികളിലേക്ക് എത്തിക്കുവാൻ അധ്യാപകൻ സാധിച്ചു എന്നതാണ് ഈ ക്ലാസിലെ ഏറ്റവും വലിയ ഗുണം
അടിസ്ഥാന പാഠാവലി ഏകകം 1
(ഡോക്ടർ ജോസ് തങ്കച്ചൻ)
അദ്ധ്യാപകൻ ക്ലാസ്സിൽ ആദ്യം തന്നെ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ക്ലാസ് ആരംഭിക്കുന്നത്. ഒപ്പം തന്നെ പരിസ്ഥിതി ദിനത്തിൽ ചെയ്യേണ്ട പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം കുട്ടികളോട് പങ്കുവയ്ക്കുന്നു. ശേഷം പരിസ്ഥിതി പ്രാധാന്യം ഉൾക്കൊള്ളുന്ന ടി പത്മനാഭൻ റെ 'ജീവന്റെ വഴി 'എന്ന കഥ കുട്ടികൾക്ക് പറഞ്ഞു നിൽക്കുന്നു. മണ്ണും മനുഷ്യനുമായുള്ള ബന്ധവും പങ്കുവെക്കലിന്റെ അനുഭവവും ആണ് ആ കഥയിൽ കൂടി ലഭിക്കുന്നത്. പിന്നീട് പാഠഭാഗ തലക്കെട്ട് ആയ 'പിന്നെയും പൂക്കുമീ ചില്ലകൾ 'എന്ന തലക്കെട്ടിന്റെ ഔചിത്യം പരിചയപ്പെടുത്തുന്നു. സച്ചിദാനന്ദന്റെ 'ഹരിതം' എന്ന കവിതയും അതിന്റെ ആശയവും കുട്ടികൾക്ക് പറഞ്ഞു നൽകുന്നു.
പാഠ പ്രവർത്തനം -1
ഒരു ക്ലാസ് പതിപ്പ് തയ്യാറാക്കൽ അതിനുവേണ്ടി പരിസ്ഥിതികവിത, കഥ, പത്രവാർത്തകൾ തുടങ്ങിയവ ശേഖരിക്കുക
അതിനുശേഷം പ്രവേശക കഥയായ പി കെ പാറക്കടവിന്റെ 'വേരും തളിരും' എന്ന കഥ പറഞ്ഞു കൊടുക്കുന്നു. അതിനോടൊപ്പം തന്നെ കഥയുമായി ഏറെ സാദൃശ്യം പുലർത്തുന്ന വൈലോപ്പിള്ളിയുടെ 'വിഷുക്കണി' എന്ന കവിത പരിചയപ്പെടുത്താനും അധ്യാപകൻ മറക്കുന്നില്ല.
പാഠ പ്രവർത്തനം- 3
പാഠപ്രവേശക കഥ വായിച്ച് ആശയം കണ്ടെത്തുക
അടുത്തതായി ഏകകത്തിലെ പാഠഭാഗങ്ങളെയാണ് അധ്യാപകൻ പരിചയപ്പെടുത്തിയത്. മൂന്ന് പാഠഭാഗങ്ങൾ ആണ് ഇതിൽ ഉൾക്കൊള്ളുന്നത് വിജയലക്ഷ്മിയുടെ, അമ്മ നൽകുന്ന സ്വാതന്ത്ര്യവും പ്രത്യാശയും പറയുന്ന 'പുതുവർഷം 'എന്ന കവിത. രണ്ടാമത്തെ പാഠഭാഗം ആയ പൊൻകുന്നം വർക്കിയുടെ 'ആ വാഴ വെട്ട്'. പ്രതിബന്ധങ്ങൾക്കിടയിലും കൃഷിയിൽ ഉള്ള വിശ്വാസമാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത് എന്ന ആശയമാണ് കഥ പങ്കു വെക്കുന്നത് എന്ന് പറയുന്നു. പിന്നീട് ലോക പ്രശസ്ത നോവലിസ്റ്റായ പൗലോ കൊയ്ലോയുടെ 'ആൽക്കെമിസ്റ്റ് 'എന്ന നോവലിലെ ഒരു ഭാഗം 'എണ്ണ നിറച്ച കരണ്ടി ' എന്ന രമാ മേനോന്റെ വിവർത്തനം. ആ കഥയിൽ പറയുന്നത് പ്രേത്യാശ നിലനിൽക്കുന്നുവെങ്കിൽ ജീവിതം മൂല്യാധിഷ്ഠിതം ആണെന്നാണ്. അതിനുശേഷം അധ്യാപകൻ പുതുവർഷം എന്ന കവിത പരിചയപ്പെടുത്തുന്നു.
പാഠപ്രവർത്തനം -3
കവിതയുടെ ഈണം കണ്ടെത്തുക
പാഠപ്രവർത്തനം- 4
പാഠഭാഗത്തു നൽകിയിരിക്കുന്ന ചിത്രവായന
ഈ ക്ലാസിൽ അധ്യാപകൻ കേവലം പാഠഭാഗം മാത്രമല്ല മറിച്ച് പാഠഭാഗവുമായി സാദൃശ്യം വരുന്ന മറ്റ് സാഹിത്യകൃതികളെ കൂടി അധ്യാപകൻ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്.
Tuesday, June 16, 2020
കേരള പാഠവലി
അധ്യായം 1- നിന്നെത്തേടുവതേതൊരു ഭാവന
പാഠഭാഗത്തേക്കു അധ്യാപിക നേരിട്ട് കടക്കുകയാണ്. തലകെട്ടിന്റെ ഔചിത്യവും അതിന്റെ അർഥവും വ്യക്തമാക്കുന്നു. ഒപ്പം കാലാതിവർത്തിയായ സൗന്ദര്യത്തിനു അധ്യാപിക ഒരു നിർവചനം കണ്ടെത്തുകയും റൂസ്സോ, ഗാന്ധിജി, വൈലോപ്പിള്ളി എന്നിവർ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞത് കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു. സൗന്ദര്യ ഉപാസകനായ പി. കുഞ്ഞിരാമൻ നായരുടെ പാഠാരംഭത്തിലെ നാല് വാരി കവിത ചൊല്ലി കൊടുക്കുന്നു. കവിതയുടെ അർഥം പറഞ്ഞു കൊടുക്കുന്നതിനോടൊപ്പം തന്നെ മുൻവർഷം പഠിച്ച കുഞ്ഞിരാമൻ നായരുടെ കവിതയായ കളിയച്ഛൻ ജനിക്കുന്നു എന്ന കവിതയെ ഓർമിപ്പിക്കാനും ശ്രമിച്ചു.
ആദ്യ പാഠപ്രവർത്തനം
കവിതയുടെ ആശയം പറഞ്ഞു കൊടുത്തതിനു ശേഷം കുട്ടികൾ സ്വയം ആ ആശയം ബുക്കിൽ കുറിക്കുവാൻ പറയുന്നു.
സൗന്ദര്യം എന്താണെന്നും, കുട്ടികളിലേക്ക് ആ സൗന്ദര്യലഹരി പടർത്തുന്നതിനും വേണ്ടി ചങ്ങമ്പുഴയുടെ രമണനിലെ കവിത ചൊല്ലി കൊടുക്കുകയും ഒപ്പം ബാഷ്പാഞ്ജലിയിലെ കാവ്യ ഭാഗം കുട്ടികൾക്ക് അവതരിപ്പിച്ചു കൊടുക്കുകയും ചെയ്തു. ആ കവിതയുടെ ഒരു വാങ്മയ ചിത്രം കുട്ടികളിലേക്ക് എത്തിക്കുവാൻ ആ അധ്യാപികക്ക് കഴിഞ്ഞു. പ്രപഞ്ച സൗന്ദര്യം കവിയെ ലഹരി പിടിപ്പിച്ചത് പോലെ തന്നെ ഒരു സൗന്ദര്യ നിരീക്ഷണത്തിലേക്ക് സൗന്ദര്യ ആസ്വാദനത്തിലേക്ക് കുട്ടികളെ ഈ പാഠഭാഗവതരണം നയിച്ചു എന്ന് പറയാം
പഠനപ്രവർത്തനം 2
കവി പശ്ചിമാംമ്പരത്തെ പനിനീർപൂന്തോട്ടമായി സങ്കൽപ്പിച്ചത് എന്തുകൊണ്ട്?
അധ്യാപികക്ക് പാഠാരംഭത്തിൽ അല്പം പരിഭ്രമം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അതിനെ മറികടക്കുവാൻ സാധിച്ചു. കൂടാതെ പ്രവേശനഗാനം താളാത്മകമായി ചൊല്ലാമായിരുന്നു .കുശലാന്വേഷണങ്ങൾ ഒന്നും കൂടാതെ നേരിട്ട് പാഠത്തിലേക്ക് കടന്നത് കൊണ്ട് കുട്ടികൾക്ക് അല്പം താല്പര്യ കുറവുണ്ടാക്കാം